Wednesday 24 July 2013


എന്‍റെ സ്വപ്നത്തിന്‍
കാനനചോലയില്‍
നീരാടുവാന്‍ വന്നൊരു അഴകെ
നിന്‍ പാദസ്പര്‍ശനമേറ്റു ,കുളിര്‍
കോരിപോയി മണ്‍തരികള്‍പോലും

നാസികതുമ്പില്‍ വിളങ്ങും
മുകുത്തി കല്ലിന്‍റെ വശ്യത
നിന്‍റെ മുഖകാന്തി ഇരട്ടിച്ചു

അഴകെ അഴിഞ്ഞുലഞ്ഞു
വീണ നിന്‍ കാര്‍കുന്തലില്‍
തിരികിയ ഒരു കാട്ടുചെമ്പകതിന്‍
വാസന പടര്‍ന്നു പാരിലാകെ

തിരികെ വരും എന്നു
പറഞ്ഞു പിരിഞ്ഞവരെയാരോ
തിരയുന്ന നിന്‍ നീലകണ്ണുകളിലെ
വിരഹവും ഞാന്‍ അറിഞ്ഞു .

Tuesday 23 July 2013

ഹിമകണങ്ങള്‍ പൊഴിയും
താഴ്വാരതിന്‍ പുകമറയില്‍
മറയാന്‍ ഒരു മോഹം
ഒളിഞ്ഞും , തെളിഞ്ഞും വരും
ചന്ദ്രനെ പോലെ ,നക്ഷത്രങ്ങള്‍
വിളയാടും വിണ്ണിലെ ഒരു
ഏകാന്ത നക്ഷത്രമായി മാറാന്‍
ഒരു മോഹം ,നിലാപൂപന്തലില്‍
മയങ്ങാന്‍ കഴിഞ്ഞങ്ങില്‍ .ആ
വെള്ളിതിങ്കളെ സ്വന്തമാക്കാന്‍ കഴിഞ്ഞങ്ങില്‍
മരലാരാണ്യത്തില്‍ അവന്‍ ജീവിതം
പടവെട്ടി നേടി , ശീതികരണമുറിയില്‍
ലാപ്ടോപ്പുമായി, ഇന്റര്‍നെറ്റില്‍ കിട്ടി
അവനു സഖിമാര്‍ ധാരാളം,
മദ്യവും പെണ്ണുമാണ് ലോകം എന്ന് തെറ്റിധരിച്ചു
അവനു സഖിമാരരോ നല്‍കി മറക്കാനാവാത്ത
ഒരു സമ്മാനം ,ജോലിയുംപോയി , ജീവിതവുംപോയി
ജീവിതസഖിയുടെ അരികിലേക്ക് ഓടിയണഞ്ഞു
സഖി കൊടുത്ത സമ്മാനം ജീവിതസഖികും ,
ഭൂമി കാണാന്‍ തുടിക്കുന്നജീവിന്‍റെ
നിഷ്കളങ്ങമായ ഒരു മുകളതിനും നല്‍കി

കൈവിട്ടുപോയി അവനു ജീവനും , ജീവിതവും
പിന്നെ സഖിമാരും , ബന്ധുമിത്രാതികളും
സുഹൃത്തുക്കളും, അവനു അവന്‍റെ
തലയ്ക്കു വെക്കാന്‍ അവന്‍റെ രണ്ടു കൈകള്‍ മാത്രം

എല്ലാവരാലും കൈവെടിഞ്ഞ അവനെ
സ്നേഹിക്കാന്‍ പുല്‍കാന്‍ ഒരു സഖി
മാത്രം വന്നു , മരണമെന്ന സഖി

ഭൂമിയാണ്സ്വര്‍ഗ്ഗമെന്നു നാം കരുതി
ആനന്ദത്തില്‍ ആറാടുമ്പോള്‍
കബര്‍ എന്ന ഭയങ്കര വീട്
നാം ജന്മംകൊണ്ടുകാലം
ലോകനാഥന്‍ പണിതത് മറകരുത്
ലോകനാഥന്റെ കോടതില്‍ വിചാരണ
ചെയ്യിതിടും ഒരികല്‍ ,നന്മകള്‍
ചെയ്യിത് ജീവിച്ചിടാം , നാഥാ
നിന്‍റെ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍
വര്‍ഷിച്ചിടനെ ..!!
മരവിച്ചുപോയി എന്‍ മനം
അറക്കും ക്രൂരചെയ്തികള്‍
മിണ്ടാപ്രാണിക്കു പോലും
ഭൂമിയില്‍ സുരക്ഷിതമില്ലാ
പിശാചുക്കളുടെ മനസുമായി
ബോധമില്ലാതായി ജനത്തിന്
ഗര്‍ഭസ്ഥശിശുവിനു ഭൂമികാണാന്‍ ഭയം
ചുഴിഞ്ഞു നോക്കും വേട്ട നായകളെ
അവളും അറക്കുന്നു ,അമിഞ്ഞ നുണഞ്ഞു
ഉറങ്ങിയ അമ്മതന്‍ നെഞ്ചിലെ ചൂടാണ്
തനിക്ക് സുരക്ഷിതം കരുതി അവള്‍ക്കും തെറ്റി
കടിച്ചുകിറി അവളുടെ അമിഞ്ഞമണം മാറത്തെ ചുണ്ടുകളെ
പള്ളികുടം തന്‍റെ മറ്റൊരു ഗ്രഹമെന്നു കരുതി
അദ്യപകന്‍ വഴികാട്ടി എന്ന് നിനചിരുന്ന
കാലവും കഴിഞ്ഞു പോയി ,
കുഞ്ഞമ്മ അമ്മതന്‍ പാതി എന്നും
അപ്പന്‍ പാതി അപ്പച്ചി എന്ന്
വിശ്വസിക്കാന്‍ ,മടിക്കുന്നു
നമ്മുടെ കുഞ്ഞുങ്ങള്‍ .
കാലമേ.. നീ തന്നെ സാക്ഷി ..!!!

Monday 15 July 2013

ഓര്‍മ്മകള്‍

മനമുരുകും വേദനയാല്‍
വഴി പിരിയും വേഴാമ്പല്‍ നാം
അറിയാത്ത വീചികളില്‍ കണ്ടുമുട്ടിയാല്‍
അപരിചിതരാകുമോ നാം സഖി ..??

അറിയില്ലന്നു നടിച്ചാലും, അറിയാതെ ഓര്‍മ്മകള്‍
എന്‍ ആത്മാവില്‍ ഓടിയെത്തും
മറകണമെന്നു ശാസിച്ചാലും, അനുസരിക്കാത്ത
കുറുമ്പിയാമെന്‍ മനം ,
മനസ്സിന്‍റെ നാലുകെട്ടില്‍ ബന്ധിതെയാക്കി നിന്‍ ഓര്‍മ്മകളെ .


ഓര്‍മ്മകളെ പ്രണയിക്കും എന്നെ ഓര്‍ത്തു
നീ എന്തിനു വ്യസനിക്കുന്നു എന്ന
എന്‍റെ ഹൃദയതിന്‍ മറുചോദ്യത്തിനു
മുന്നില്‍ തോറ്റുപോയി ഞാന്‍ സഖേ ...!!

Friday 5 July 2013

ദക്ഷിണ

ദക്ഷിണ
....................

ജീവിതയാത്രയുടെ ഇടവേളയില്‍ 
എപ്പോഴോ
അമ്മതന്‍ വിരല്‍ത്തുമ്പില്‍ നിന്നും ഒറ്റപ്പെട്ടു
പോയൊരു പിഞ്ചു പൈതലിന്‍ തേങ്ങലിന്‍
   സ്വാന്തനമായി വന്നൊരു മിത്രം
 
നിന്‍  സ്നേഹപൂങ്കാവനത്തില്‍ പാറിപറയുന്നൊരു
  വര്‍ണ്ണശലഭം ഞാന്‍ ,
വരകളും , വരികളുമാല്‍ കൊട്ടാരം നീ പണിതു
അക്ഷരസഖിമാരയുംകൂട്ടായിയെനിയേകി
 
  മറുമൊഴി ചൊല്ലാതെ  മറഞ്ഞൊര
പ്രിയ മിത്രതിന്‍ പാദങ്ങളില്‍ ആര്‍പ്പിക്കട്ടെ
എന്‍ ദക്ഷണ ,അദൃഷ്ടിയായിരുന്നാലും
വര്‍ഷികണെ  നിന്‍ സ്നേഹാനുഗ്രഹങ്ങളോക്കെയും
 
 
 
 

പ്രണയത്തിന്‍ ഈരടികള്‍


എന്‍റെ മനസ്സിന്‍ ജാലകവാതലില്‍
വന്നിരുന്നു കുറുകുംവെള്ളരിപ്രാവിന്‍
കണ്ണുകളില്‍ തിളങ്ങുന്നു
പ്രണയത്തിന്‍ ഈരടികള്‍

കൈയെത്തിപ്പിടിക്കാന്‍ ഒരുങ്ങുവേ
ചിറകടിച്ചു പറന്നകന്നൊരു പ്രണയത്തിനു
വിരഹത്തിന്‍ നോവോ..?

ഹ്രദയത്തില്‍ ജാലകവാതില്‍
പാതിയടച്ചു ഞാന്‍ നില്‍ക്കുവേ
ദൂരെയുള്ള കാറ്റില്‍ നിന്നും
ഒഴുകിയെത്തി വീണ്ടും ഒരു
പ്രണയത്തിന്‍ ഈരടികള്‍

Thursday 4 July 2013

സ്നേഹം

അക്ഷരങ്ങളുടെ കല്‍പടവില്‍
വെച്ച് അന്ന് ആദ്യമായി നാം കണ്ടുമുട്ടി
അക്ഷരങ്ങളെ പടവാളാക്കി നാം കലഹിച്ചു
ചിരിച്ചും പരിഭവിച്ചും നാം അറിയാതെ അടുത്തു
സ്നേഹമോഴിയുമായി നീ
എന്‍റെ സ്നേഹത്തെ അപഹരിച്ചപോഴും
പിന്നീട് ഒരു ദയയും കൂടാതെ
എന്‍റെ സ്നേഹത്തെ നീ ചവട്ടിയരച്ചു
നീ നടന്നകന്നപ്പോഴും ,സ്നേഹത്തോടെ
കണ്ണുനീര്‍ വാര്‍ത്തു നില്‍കാനെ കഴിഞ്ഞുള്ളൂ
സഖി.........നീ തിരികെ വരും എന്നാ
പ്രതിക്ഷയുമായി ഞാനും , എന്‍റെ സ്നേഹവും
എന്നും നിനക്കായി .....

Tuesday 2 July 2013

ചെല്ലതിങ്കളെ

കൊഞ്ചി കൊഞ്ചി മറയും
ചെല്ലതിങ്കളെ ,നിലാവിന്‍റെ
നാട്ടിലെ കൂട്ടുക്കാരിയോ , നക്ഷ്ത്രകുഞ്ഞുങ്ങളുടെ
കാവല്‍ക്കാരിയോ നീ, എന്‍റെ കുഞ്ഞാറ്റക്കിളിയോടൊപ്പം
ഒന്ന് കളിക്കാന്‍ വരുമോ ,വെണ്ണകല്ല്‌ കൊട്ടാരം
പണിതു തരാം , വെള്ളി കിണ്ണത്തില്‍ പാലും തരാം
പൂ നിലാവ് പൊഴിയും രാവില്‍
പൊന്നിന്‍ ഊഞ്ഞാലില്‍ ആട്ടിടാം
ചെല്ല തിങ്ങളെ എന്‍റെ കുഞ്ഞാറ്റക്കിളിയോടൊപ്പം
കളിക്കാന്‍ വാ.

വെണ്ണകല്ല്‌ കൊട്ടാരം വേണ്ട
വെള്ളി കിണ്ണത്തില്‍ പാലും വേണ്ട
ഇനി ഒരികല്‍ ഞാന്‍ വരാം
പൂ നിലാവ് പൊഴിയും രാവില്‍
പൊന്നിന്‍ ഊഞ്ഞാലില്‍
കുഞ്ഞട്ടകിളിയോടൊപ്പം ആടിടാം..!

കൃഷ്ണ എന്തെ നീ എന്നെ അറിഞ്ഞില്ല.

ഒരു മൂകപ്രണയം

ഒരു വേള ഞാന്‍ നിന്‍ രാധായായിരുന്നെങ്ങില്‍
കണ്ണാ നിന്‍ മാറില്‍ മയങ്ങും തുളസിയായിരുന്നങ്ങില്‍
നിന്‍ ചുണ്ടുകളെ ചുംബിക്കും മുരളിയായിരുന്നങ്ങില്‍ 
നിന്‍ ചുരുള്‍ മുടികെട്ടിനെ തഴുകും മെയില്‍പീലിയായിരുന്നങ്ങില്‍

 കൃഷ്ണ...എന്തെ എനിക്കായി വേണു മീട്ടിയില്ല
എന്‍റെ സങ്കല്പബിന്ദുവിലെ പ്രണയമേ
എന്‍റെ മൂകപ്രണയത്തിന്‍ നാദമെ.
നിന്നില്‍ അലിഞ്ഞു ചേര്‍ന്നങ്ങില്‍ 

നാഥ.. എന്തെ നീ  എന്നെ അറിഞ്ഞില്ല ..?
മൂകയായി നിന്‍ അരികില്‍ നിന്നിരുന്നു
ഒളികണ്ണേറിഞ്ഞു നീ മറഞ്ഞതല്ലേ
എനിക്കായി നീ എഴുതിയ പ്രണയകാവ്യമെവിടെ  

എന്തെ നീ വന്നില്ലാ കണ്ണാ ..
എന്‍റെ മിഴിനീര്‍ നീ തുടച്ചില്ലാ
ഗോപികമാരുടെ സ്നേഹത്തില്‍ എന്‍റെ
പ്രണയം നീ മറന്നോ ,എന്തെ നീ
എന്‍റെ സ്നേഹമറിഞ്ഞില്ല ..