എന്‍റെ സ്വപ്നത്തിന്‍
കാനനചോലയില്‍
നീരാടുവാന്‍ വന്നൊരു അഴകെ
നിന്‍ പാദസ്പര്‍ശനമേറ്റു ,കുളിര്‍
കോരിപോയി മണ്‍തരികള്‍പോലും
നാസികതുമ്പില്‍ വിളങ്ങും
മുകുത്തി കല്ലിന്‍റെ വശ്യത
നിന്‍റെ മുഖകാന്തി ഇരട്ടിച്ചു
അഴകെ അഴിഞ്ഞുലഞ്ഞു
വീണ നിന്‍ കാര്‍കുന്തലില്‍
തിരികിയ ഒരു കാട്ടുചെമ്പകതിന്‍
വാസന പടര്‍ന്നു പാരിലാകെ
തിരികെ വരും എന്നു
പറഞ്ഞു പിരിഞ്ഞവരെയാരോ
തിരയുന്ന നിന്‍ നീലകണ്ണുകളിലെ
വിരഹവും ഞാന്‍ അറിഞ്ഞു .
No comments:
Post a Comment