Saturday 30 November 2013

പതിനാല് സംവത്സരങ്ങള്‍
വിരഹത്തിന്‍ വേദനപേറിയവള്‍
മൂകമായി തേങ്ങിയ നിന്‍
മാനസമൊന്നും
തെളിഞ്ഞതില്ല തൂലികയില്‍
നിന്‍റെ നാമം

നിന്നോടൊപ്പം വനവാസത്തിനു
മുതിര്‍ന്നവളെ തടഞ്ഞതല്ലോ
ജേഷ്ഠസേവകനാം ലക്ഷ്മണ നീ..
നിന്‍റെ കര്മ്മം മാതാപിതാസേവയാണ് പൊന്നെ-
യെന്നോതിയത് പുഞ്ചിരിതൂകി സിരസ്സാവഹിച്ചു

അണിഞ്ഞൊരുങ്ങിയില്ലവള്‍ ,
പട്ടുമെത്തയില്‍ ശയിച്ചില്ലവള്‍
ഉരിയാടിയില്ലവള്‍
പുറംലോകമൊന്നും കണ്ടതില്ലാ..

പതിതന്‍നിദ്ര പതിനാലു കൊല്ലം
തനിക്കേകുവാന്‍
നിദ്രദേവിയോട് യാചിച്ചതും നീ
രാവും പകലും ജെഷ്ടനും പത്നിക്കും
കാവലാളായി മാറുമെല്ലോ തന്‍റെ പതി
എന്ന് നിനച്ചവള്‍ നീയല്ലോ ദേവി

സീതക്കുപരി ത്യാഗിയായിരുന്നല്ലോ നീ..
എന്തെ പിന്നെ മറന്നെല്ലാവരും നിന്നെ .?
ഊര്മ്മിളെ ... സതീരത്നമെ

No comments:

Post a Comment