Saturday 30 November 2013

അജ്ഞത അകറ്റാന്‍ വന്നൊരു ദേവദൂതരേ..............
ആരാധനക്ക് അര്‍ഹമന്‍ ഏകനാണെന്ന
സന്ദേശം മാനവര്‍ക്ക് ഏകിയ ഹബിബെ
ഖുറേഷി കുടുംബത്തില്‍ ജനിച്ചൊരു ഒളിവെ,
യെത്തിമിനെ തലോടിയ ദേവനെ
യെത്തിമായി ജനിച്ചൊരു മുത്തെ
ആമിനബീവിതന്‍ പോന്മബിളിയായി
മക്കത്തു ഉദിച്ചു നീ...

പ്രിയ മുത്തിന്റെ ആഗമനത്തില്‍
പ്രപഞ്ചം മുഴുവന്‍ ആഘോഷിച്ചു....
സ്വര്‍ഗിയ ഹുറികള്‍ ആനന്ദനൃത്തമാടി
മലക്കുകള്‍ അള്ളാന്റെ ശുക്രുകള്‍ ഓതി
പറവകള്‍ ആനന്ദത്താല്‍ വിണ്ണില്‍ തത്തി കളിച്ചു

ഇത് കണ്ട ഇബിലിസു ഞെട്ടി

ഹൃദയത്തിലെ കറുപ്പു നീക്കംചെയ്യിതവരല്ലോ
അസത്യം ഒന്നുമേ ചൊല്ലിയില്ലവര്‍ ഒരികലും
അതിനാല്‍ അല്‍ -അമിന്‍ പരിവേഷവുമേകി
ആട്ടിടയനായി നടന്ന കൌമാരത്തില്‍
അവര്‍ ആത്മീയതപേറിയതല്ലോ

നാല്പതു വയസ് തികയും നാളില്‍
ഹിറഗുഹയില്‍ വെച്ച് കിട്ടിയതലോ
ജിബ്രിലാല്‍ ആദ്യത്തെ വഹയ്
സ്വര്‍ഗവും ,നരകവും കണ്ടവരെ
നിനക്കായി എന്ത് വരം വേണമെന്ന്
ചോദിച്ച ഉടയോന്‍ .

മറുപടിയായി ഹബിബെ നീ ചൊല്ലി ,
എന്റെ ഉമ്മത്തികളെ കാക്കണേ രക്ഷിതാവേ ,
അഞ്ചുവോക്കത്തും നിസ്ക്കാരം
ഫര്ലാ ക്കിയതല്ലോ ദൈവദൂതരേ..

അബൂജഹലിന്‍ ശല്യം സഹിച്ചുവരല്ലോ നീ,
മക്കള്‍ ഒന്നന്നായിമരണമടഞ്ഞുവെങ്കിലും
മാലോകര്‍ വാഴ്ത്തീ നീ തന്നെ തിരുദൂതര്‍

സൗമ്യത വിടാത്ത തിരുദൂതരെ
അവസാന നാളുകള്‍ എണ്ണപ്പെട്ടപ്പോഴും
അകതാരില്‍ നിറഞ്ഞൊരു വാക്കാണ് നിസ്ക്കാരം
മാലോകര്‍ ഒന്നാകെ വാഴ്ത്തുന്നു നിന്‍ നാമം
എന്നും പാരില്‍ മുഴങ്ങും നിന്‍ നാമം

No comments:

Post a Comment