Saturday 27 April 2013

തൊടിയിലെ തേന്മാവിന്‍ കൊമ്പത്ത്
കുയില്‍ പെണ്ണ് പാടുന്നു
അത് ഞാനെറ്റുപാടിയാതിനാല്‍
അവള്‍ പിണങ്ങി പറന്നാകന്നു

അതിനാല്‍ , തെന്മാവിനെ പുണരുന്ന മുല്ലവള്ളി

മുകളങ്ങള്‍ വിടര്‍ത്താതെ, എന്നെ
ഒന്ന് നോകാതെ പരിഭവതാല്‍ തലകുമ്പിട്ടു നിന്നു

പുല്‍ക്കൊടി തുമ്പിലെ മഞ്ഞുതുള്ളികളെ
എന്തേ,...നിങ്ങള്‍ മഴവില്‍ വിടര്‍ത്താന്‍ മറന്നു

സാഗരത്തില്‍ ലയിച്ചു ഇല്ലാതാകുന്ന
സൂര്യനെ നോക്കി, ഈ തീരത്ത്
എന്‍റെ മൌനനൊമ്പരങ്ങളില്‍
ലയിച്ചു  ഏകാകിയായി
നിന്‍റെ വരവും പ്രതിക്ഷിച്ചു
ഇരിക്കുന്നു, വരികില്ലേ , നീ
നിന്‍റെ കുയില്‍ നാദത്തില്‍
എന്‍റെ  മൌനനൊമ്പരങ്ങള്‍ പാടുകെയില്ലേ...


No comments:

Post a Comment