Thursday 18 April 2013

മുഖംമൂടി എന്നു തെറ്റിദ്ധരിച്ചു
എന്‍ മുഖം നിന്‍റെ കൂര്‍ത്ത
നഖതാല്‍ മാന്തി കിറിയപ്പോള്‍
ചോര പോടിഞ്ഞത് എന്‍റെ ഹ്രദയത്തില്‍,
നൊന്തു പ്രസ്സവിച്ച കുഞ്ഞു എത്ര വിരുപിയായാലും
കാക്കക്ക് തന്‍ കുഞ്ഞു പൊന്‍കുഞ്ഞുതന്നെ,
തന്‍റെ കുഞ്ഞിനെ എല്ലാവരാലും സ്നേഹികകു
എന്നത് ഒരു സന്തോഷം,
എന്നാല്‍ ആ കുഞ്ഞു തെറ്റുചെയിതാല്‍
തിരുതുന്നത് പ്രിയപെട്ടവര്‍
പെറ്റനോവറിഞ്ഞു പ്രസ്സവിച്ച കുഞ്ഞു
തന്‍റെ അല്ലാന്നു ക്രൂരമായി പ്രിയപെട്ടവര്‍
തന്നെ ആരോപിക്കുമ്പോള്‍ ,
അരുതേ , എന്‍റെ കണ്മണി തന്നെ
എന്നു മൂകമായി കേഴുന്നു ഞാന്‍
ക്രൂരമായ വാക്കുകളാല്‍ , നീ എന്‍
ഹ്രദയം നോവിക്കുമ്പോഴും, പ്രിയ
സ്നേഹിത നിന്നോടുള്ള സ്നേഹത്തിന്
ഒരു തരി പോലും വെറുപ്പ്‌ അവശേഷിക്കുന്നില്ല
അനുവാദമില്ലാതെ ആരുടെയും അമുല്യ നിധികള്‍
കവര്‍ന്നില്ല, അനുവാദം ചോദിച്ചു കവര്‍ന്ന മാണിക്യം
കുപ്പതോട്ടിയില്‍ കിടന്നു മേല്‍വിലാസ്സത്തോടെ വിളങ്ങുമായിരുന്നു
ചേഷ്ട്ടകള്‍ കാട്ടി ആരെയും ആകര്‍ഷിക്കാന്‍ അറിയില്ലാ
നിങ്ങളുടെ വിലയേറിയ സദസ്സില്‍
എന്‍റെ സൃഷ്ടിക്കള്‍ എച്ചിലാണ്
എന്നു നിനച്ചില്ല, ഇന്നി ഇതു
വിളമ്പി നിങ്ങളെ അലോസരപ്പെടുത്തില്ല
സുഹ്രതുക്കളെ മാപ്പാകണം

No comments:

Post a Comment